സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Tuesday 22 November 2011



ജീവന് ഭീഷണിയെന്ന് കപ്പലില്‍ നിന്ന് യുവാവിന്റെ ഫോണ്‍ വിളി; ഭാര്യയും മക്കളും ആശങ്കയില്‍

കാസര്‍കോട്: സൊമാലിയന്‍ കൊള്ളക്കാര്‍ ഒമാനിലെ സലാല തുറമുഖത്ത് നിന്ന് റാഞ്ചിയ എം.വി ഫെയര്‍കം ബോഗി കപ്പലില്‍ നിന്ന് മൊഗ്രാല്‍ വലിയ നാങ്കിയിലെ മുഹമ്മദ് വീട്ടിലേക്ക് വിളിച്ചറിയിച്ച വിവരം വീട്ടുകാരെ വീണ്ടും ആശങ്കയിലാക്കി. മാസങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദ് വിളിച്ചത്. ജീവന് ഭീഷണിയാണെന്നും, ഭക്ഷണം കഴിക്കാതെ ദിവസങ്ങളായെന്നും ഉപ്പ് വെള്ളം കുടിച്ച് എത്ര കാലം ജീവിക്കാന്‍ കഴിയുമെന്നും വളരെ സങ്കടത്തോടെ മുഹമ്മദ് ചോദിച്ചതായി വീട്ടുകാര്‍ പറഞ്ഞു. കുളിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ ശരീരം ടവലുകൊണ്ട് തുടക്കുകയാണ് ചെയ്യുന്നത്. ഇത് മൂലം ശരീരമാസകലം ചൊറിച്ചിലും മറ്റുമായി അസുഖബാധിതനാണ്. സാറ്റലൈറ്റ് ഫോണിന്റെ സഹായത്തോടെയാണ് ഫോണ്‍ വിളിച്ചത്. രണ്ട് മിനുറ്റ് മാത്രമെ സംസാരിക്കാനായുള്ളുവെന്നും മുഹമ്മദിന്റെ ഭാര്യ സുഹ്‌റ പറഞ്ഞു. സൊമാലിയന്‍ തീരത്തെ ഗ്രക്കാഡിലാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.
കമ്പനി അധികൃതരും, കേന്ദ്ര സര്‍ക്കാറും കൊള്ളക്കാര്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യം നല്‍കാത്തതാണ് 21 ഇന്ത്യക്കാരടക്കമുള്ള കപ്പല്‍ ജീവനക്കാരുടെ ജീവന് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ഇവര്‍ കൊള്ളക്കാരുടെ തടങ്കലിലാണ്. മുഹമ്മദിനെ കൂടാതെ മറ്റൊരു മലയാളിയായ തൃശ്ശൂര്‍ തളിക്കുളം സ്വദേശി രോഹിത് പ്രത്യുമനും കപ്പലിലുണ്ട്. കപ്പലിലെ വീല്‍ ഹൗസിലാണ് ജീവനക്കാരെ നരകതുല്യമായി താമസിപ്പിച്ചിരിക്കുന്നത്. കൊള്ളക്കാര്‍ നല്ല രീതിയിലാണ് പെരുമാറുന്നതെങ്കിലും വെള്ളവും ഭക്ഷണവുമില്ലാത്തതാണ് ജീവനക്കാരുടെ ജീവന് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. ആഗസ്റ്റ് 20ന് സലാല തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പല്‍ മറ്റൊരു കപ്പലിലെത്തിയ കടല്‍കൊള്ളക്കാര്‍ റാഞ്ചുകകയായിരുന്നു.
കമ്പനി പ്രതിനിധികള്‍ കപ്പല്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ചെന്നൈയിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയതല്ലാതെ മോചനവുമായി ബന്ധപ്പെട്ട യാതൊരു നടപടിയും സ്വീകരിച്ചില്ല. കമ്പനി അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍ മുംബൈയിലെ കമ്പനി ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചുവെങ്കിലും കമ്പനി അധികൃതര്‍ പോലീസിനെ ഉപയോഗിച്ച് തങ്ങളെ വിരട്ടിയോടിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
കഴിഞ്ഞ 32 വര്‍ഷമായി മുഹമ്മദ് നാങ്കി കപ്പല്‍ ജീവനക്കാരനാണ്. എം.വി. ഫെയര്‍കം കപ്പലില്‍ 21 വര്‍ഷമായി ജോലി ചെയ്തുവരികയാണ്. മുഹമ്മദിന്റെ വിളിവന്നതിന് ശേഷം മൊഗ്രാല്‍ ഗ്രീന്‍ പാര്‍ക്കില്‍ ഭക്ഷണം പാകം ചെയ്തിട്ടില്ല. മുഹമ്മദ് ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുമ്പോള്‍ ഞങ്ങള്‍ ഇവിടെ എങ്ങിനെ ഭക്ഷണമുണ്ടാക്കുമെന്ന് കണ്ണീരോടെ ഭാര്യ സുഹ്‌റ ചോദിക്കുന്നു. മക്കളായ മുനീറും, ശഫീറും, മുഷീറയും എന്ത് ചെയ്യണമെന്നറിയാതെ ഉമ്മയുടെ അടുത്തിരുന്ന് കണ്ണീര്‍വാര്‍ക്കുന്നു.
സര്‍ക്കാര്‍ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെങ്കിലെ മോചനം എളുപ്പമാവൂ എന്ന് നാട്ടുകാരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഡിസംബര്‍ രണ്ടിന് ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മൊഗ്രാല്‍ യൂണിറ്റ് കോണ്‍ഗ്രസ്-ഐ കമ്മിറ്റിയും, കുടുംബാംഗങ്ങളും. 
ഇതിനായി ചേര്‍ന്ന കോണ്‍ഗ്രസ് അടിയന്തിര യോഗത്തില്‍ സി.എം അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.എ മൂസ, എം.എം റഹ്മാന്‍, നാസിര്‍ മൊഗ്രാല്‍, ബഷീര്‍ അഹ്മദ് സിദ്ദീഖ്, കെ.കെ. അഷ്‌റഫ്, എന്‍.പി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ഖാദര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment