സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Saturday 23 February 2013


ബഹ് റൈനില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂരിന്റെ സമസ്‌ത വിശദീകരണ സമ്മേളനം ശ്രദ്ധേയമായി

ആത്യന്തിക മോക്ഷത്തിന്‌ പാരമ്പര്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുക
ബഹ്‌റൈന്‍ സമസ്‌ത മനാമ യില്‍ സംഘടിപ്പിച്ച സമസ്‌ത വിശദീകരണ സമ്മേളനത്തില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. 
മനാമ: പാരമ്പര്യത്തിലും പൈതൃകത്തിലുമധിഷ്‌ഠിതമായ വിശുദ്ധിയാണ്‌ ദീനിന്റെ(മതത്തിന്റെ) അന്തസത്തയെന്നും അവ കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും നമ്മുടെ ആത്യന്തിക ലക്ഷ്യമായ പരലോക മോക്ഷത്തിന്‌ അതനിവാര്യമാണെന്നും പ്രമുഖ വാഗ്മിയും എസ്‌.വൈ.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറിയുമായ ഉസ്‌താദ്‌ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പ്രസ്‌താവിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച സമസ്‌ത വിശദീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കു കയായിരുന്നുവദ്ധേഹം. സമസ്‌തയുടെ ഉല്‍പത്തിമുതലുള്ള ചരിത്ര വിവരണം കൊണ്ട്‌ സമ്മേളനം ശ്രദ്ധേയമായി.
കേരള മുസ്ലിംകള്‍ക്ക്‌ പാരമ്പര്യമായും പൈതൃകമായും ലഭിച്ചതാണ്‌ സുന്നത്ത്‌ ജമാഅത്ത്‌ എന്ന ദീനിന്റെ(മതത്തിന്റെ) തനത്‌ രൂപം. അത്‌ വികലമാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ്‌ അതിന്റെ സംരക്ഷണത്തിനായി സമസ്‌ത രൂപീകൃതമായത്‌. 
എന്നാല്‍ സ്വാര്‍ത്ഥ ലാഭത്തിനും സാമ്പത്തിക നേട്ടത്തിനും വേണ്ടി രാഷ്‌ട്രീയത്തിന്റെ മറവില്‍ ഈ സംഘടനയെ പിളര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. അതിനു മുഖ്യമായും നേതൃത്വം നല്‍കിയത്‌ കാന്തപുരം ആയിരുന്നു. 
വ്യക്തികള്‍ക്ക്‌ രാഷ്‌ട്രീയമാവാം എന്നാല്‍ സംഘടനയെ രാഷ്‌ട്രീയവത്‌കരിക്കരുത്‌ എന്ന സമസ്‌തയുടെ പ്രഖ്യാപിത നിലപാട്‌ മറികടന്ന്‌ സമസ്‌തയെ രാഷ്‌ട്രീയ വത്‌കരിക്കാനുള്ള അദ്ധേഹത്തിന്റെ കുതന്ത്രങ്ങളെ നേതൃത്വം എതിര്‍ത്തതായിരുന്നു അദ്ധേഹത്തെ മുഖ്യമായും പ്രകോപിപ്പിച്ചത്‌. ഇതിനായി കാന്തപുരം സമസ്‌തക്കു സമര്‍പ്പിച്ച രേഖകള്‍ എടുത്തുദ്ധരിച്ചു കൊണ്ടദ്ധേഹം പറഞ്ഞു.
സ്വന്തം ഉസ്‌താദും ഉസ്‌താദിന്റെ ഉസ്‌താദുമാരുമായ കണ്ണിയത്തും ശംസുല്‍ ഉലമയുമടക്കമുള്ളവര്‍ നേതൃത്വത്തിലിരിക്കുമ്പോള്‍ അവര്‍ക്കെതിരെ പുതിയ സംഘടന രൂപീകരിച്ച്‌ അവരുടെ ജീവിത കാലത്തു തന്നെ ഗുരുത്വക്കേട്‌ സമ്പാദിച്ചവര്‍ക്ക്‌ സമസ്‌ത കേരള ജംഇയത്തുല്‍ ഉലമ എന്ന വിശുദ്ധ നാമം ഉച്ചരിക്കാന്‍ പോലും അവകാശമില്ലെന്നും രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച്‌ വിശ്വാസികളെ തമ്മിലടിപ്പിച്ച്‌ സമുദായത്തെ ഭിന്നിപ്പിച്ചവരെ കുറിച്ച്‌ ഇനിയെങ്കിലും വിശ്വാസികള്‍ ബോധവാ•ാരാകണമെന്നും വ്യാജകേശത്തിന്റെ മറവില്‍ പ്രവാചക നിന്ദയാണവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും രേഖകളുദ്ധരിച്ച്‌ കൊണ്ടദ്ധേഹം പറഞ്ഞു. 
ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിംഗ്‌ പ്രസി സൈതലവി മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര കോയക്കുട്ടി ഉസ്‌താദ്‌ നസ്വീഹത്ത്‌ നല്‍കി.
ദീര്‍ഘകാലമായി ബഹ്‌റൈനില്‍ ദീനീ പ്രബോധനം തുടരുന്ന സയ്യിദ്‌ ഫഖ്‌റുദ്ധീന്‍തങ്ങള്‍ക്കുള്ള ബഹ്‌റൈന്‍ സമസ്‌തയുടെ ആദരം മൊമന്റോ നല്‍കി സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര ഉസ്‌താദ്‌ നിര്‍വ്വഹിച്ചു. 
സമസ്‌ത മുഅല്ലിം കലാമേളയില്‍ കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യനായ സമസ്‌ത മദ്‌റസാ മുഅല്ലിം അബ്‌ദുറസാഖ്‌ നദ്‌വിക്കും ചടങ്ങില്‍ സമസ്‌ത പ്രസിഡന്റും ബഹ്‌റൈന്‍ റൈയ്‌ഞ്ചും ഉപഹാരം നല്‍കി. 
ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി സ്വാഗതവും ബഹ്‌റൈന്‍ സമസ്‌ത ജന.സെക്രട്ടറി എസ്‌.എം അബ്‌ദുല്‍ വാഹിദ്‌ നന്ദിയും പറഞ്ഞു.

ബഹ് റൈനില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂരിന്റെ സമസ്‌ത വിശദീകരണ സമ്മേളനം ശ്രദ്ധേയമായി

ആത്യന്തിക മോക്ഷത്തിന്‌ പാരമ്പര്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുക
ബഹ്‌റൈന്‍ സമസ്‌ത മനാമ യില്‍ സംഘടിപ്പിച്ച സമസ്‌ത വിശദീകരണ സമ്മേളനത്തില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. 
മനാമ: പാരമ്പര്യത്തിലും പൈതൃകത്തിലുമധിഷ്‌ഠിതമായ വിശുദ്ധിയാണ്‌ ദീനിന്റെ(മതത്തിന്റെ) അന്തസത്തയെന്നും അവ കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും നമ്മുടെ ആത്യന്തിക ലക്ഷ്യമായ പരലോക മോക്ഷത്തിന്‌ അതനിവാര്യമാണെന്നും പ്രമുഖ വാഗ്മിയും എസ്‌.വൈ.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറിയുമായ ഉസ്‌താദ്‌ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പ്രസ്‌താവിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച സമസ്‌ത വിശദീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കു കയായിരുന്നുവദ്ധേഹം. സമസ്‌തയുടെ ഉല്‍പത്തിമുതലുള്ള ചരിത്ര വിവരണം കൊണ്ട്‌ സമ്മേളനം ശ്രദ്ധേയമായി.
കേരള മുസ്ലിംകള്‍ക്ക്‌ പാരമ്പര്യമായും പൈതൃകമായും ലഭിച്ചതാണ്‌ സുന്നത്ത്‌ ജമാഅത്ത്‌ എന്ന ദീനിന്റെ(മതത്തിന്റെ) തനത്‌ രൂപം. അത്‌ വികലമാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ്‌ അതിന്റെ സംരക്ഷണത്തിനായി സമസ്‌ത രൂപീകൃതമായത്‌. 
എന്നാല്‍ സ്വാര്‍ത്ഥ ലാഭത്തിനും സാമ്പത്തിക നേട്ടത്തിനും വേണ്ടി രാഷ്‌ട്രീയത്തിന്റെ മറവില്‍ ഈ സംഘടനയെ പിളര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. അതിനു മുഖ്യമായും നേതൃത്വം നല്‍കിയത്‌ കാന്തപുരം ആയിരുന്നു. 
വ്യക്തികള്‍ക്ക്‌ രാഷ്‌ട്രീയമാവാം എന്നാല്‍ സംഘടനയെ രാഷ്‌ട്രീയവത്‌കരിക്കരുത്‌ എന്ന സമസ്‌തയുടെ പ്രഖ്യാപിത നിലപാട്‌ മറികടന്ന്‌ സമസ്‌തയെ രാഷ്‌ട്രീയ വത്‌കരിക്കാനുള്ള അദ്ധേഹത്തിന്റെ കുതന്ത്രങ്ങളെ നേതൃത്വം എതിര്‍ത്തതായിരുന്നു അദ്ധേഹത്തെ മുഖ്യമായും പ്രകോപിപ്പിച്ചത്‌. ഇതിനായി കാന്തപുരം സമസ്‌തക്കു സമര്‍പ്പിച്ച രേഖകള്‍ എടുത്തുദ്ധരിച്ചു കൊണ്ടദ്ധേഹം പറഞ്ഞു.
സ്വന്തം ഉസ്‌താദും ഉസ്‌താദിന്റെ ഉസ്‌താദുമാരുമായ കണ്ണിയത്തും ശംസുല്‍ ഉലമയുമടക്കമുള്ളവര്‍ നേതൃത്വത്തിലിരിക്കുമ്പോള്‍ അവര്‍ക്കെതിരെ പുതിയ സംഘടന രൂപീകരിച്ച്‌ അവരുടെ ജീവിത കാലത്തു തന്നെ ഗുരുത്വക്കേട്‌ സമ്പാദിച്ചവര്‍ക്ക്‌ സമസ്‌ത കേരള ജംഇയത്തുല്‍ ഉലമ എന്ന വിശുദ്ധ നാമം ഉച്ചരിക്കാന്‍ പോലും അവകാശമില്ലെന്നും രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച്‌ വിശ്വാസികളെ തമ്മിലടിപ്പിച്ച്‌ സമുദായത്തെ ഭിന്നിപ്പിച്ചവരെ കുറിച്ച്‌ ഇനിയെങ്കിലും വിശ്വാസികള്‍ ബോധവാ•ാരാകണമെന്നും വ്യാജകേശത്തിന്റെ മറവില്‍ പ്രവാചക നിന്ദയാണവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും രേഖകളുദ്ധരിച്ച്‌ കൊണ്ടദ്ധേഹം പറഞ്ഞു. 
ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിംഗ്‌ പ്രസി സൈതലവി മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര കോയക്കുട്ടി ഉസ്‌താദ്‌ നസ്വീഹത്ത്‌ നല്‍കി.
ദീര്‍ഘകാലമായി ബഹ്‌റൈനില്‍ ദീനീ പ്രബോധനം തുടരുന്ന സയ്യിദ്‌ ഫഖ്‌റുദ്ധീന്‍തങ്ങള്‍ക്കുള്ള ബഹ്‌റൈന്‍ സമസ്‌തയുടെ ആദരം മൊമന്റോ നല്‍കി സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര ഉസ്‌താദ്‌ നിര്‍വ്വഹിച്ചു. 
സമസ്‌ത മുഅല്ലിം കലാമേളയില്‍ കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യനായ സമസ്‌ത മദ്‌റസാ മുഅല്ലിം അബ്‌ദുറസാഖ്‌ നദ്‌വിക്കും ചടങ്ങില്‍ സമസ്‌ത പ്രസിഡന്റും ബഹ്‌റൈന്‍ റൈയ്‌ഞ്ചും ഉപഹാരം നല്‍കി. 
ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി സ്വാഗതവും ബഹ്‌റൈന്‍ സമസ്‌ത ജന.സെക്രട്ടറി എസ്‌.എം അബ്‌ദുല്‍ വാഹിദ്‌ നന്ദിയും പറഞ്ഞു.

Tuesday 19 February 2013


കേശവിവാദം; ചൂഷകരെ തിരിച്ചറിഞ്ഞ്‌ സമസ്‌തക്ക്‌ ശക്തിപകരുക: ശൈഖുനാ ആനക്കര

എസ്‌.വൈ.എസ്‌ സമ്മേളനത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനത്തിനു തുടക്കമായി 
undefined
മനാമ: വ്യാജമായ ഒരു മുടി കൊണ്ടുവന്ന്‌ വിശ്വാസികളെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ്‌ സച്ചരിതരുടെ പാതയായ സമസ്‌തക്കൊപ്പം നില്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന്‌ സമസ്‌ത പ്രസി. ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്‌തു. എസ്‌.വൈ.എസ്‌. 60 ആം വാര്‍ഷികത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനം മുഹറഖില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നുവദ്ധേഹം. വിവാദ കേശം വ്യാജമാണ്‌. അതുപയോഗിച്ച്‌ വിശ്വാസികളെ ചൂഷണം ചെയ്യുന്നവര്‍ സ്വന്തം ഉസ്‌താദുമാരുടെ ഗുരുത്വക്കേട്‌ സമ്പാദിച്ചവരും അവരെ ആക്ഷേപിച്ചവരാണ്‌. അവരുടെ വേഷവിധാനങ്ങളിലോ നാട്യങ്ങളിലോ ആരും വഞ്ചിതരാകരുത്‌. 
പിശാച്‌ വലിയ പണ്‌ഢിതനായിരുന്നു. അവന്‍ സാഷ്‌ട്രാംഗം നമിക്കാത്ത ഒരു സ്ഥലവും ആകാശ ഭൂമികളില്ല എന്നിട്ടും അവനും അവന്റെ കൂടെ കൂടുന്നവരും ലോകാവസാനം വരെ വഴിപിഴച്ചവരും പരലോക സൌഖ്യം നഷ്‌ടമായവരുമായിരിക്കുമെന്നത്‌ കാര്യങ്ങള്‍ ഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക്‌ വലിയ പാഠമാണ്‌ നല്‍കുന്നത്‌.അദ്ധേഹം തുടര്‍ന്നു.
എസ്‌.വൈ.എസ്‌ കേരള സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സത്യപാത ഒന്നേയുള്ളൂ.. മറ്റുള്ളതെല്ലാം പിഴച്ചതാണ്‌. ഈ യാഥാര്‍ത്ഥ്യം ഇന്ന്‌ കൂടുതല്‍ പ്രകടമായി വരികയാണെന്നും ഒരു കാലത്ത്‌ വിശ്വാസികള്‍ക്കു മേല്‍ ശിര്‍ക്കും കുഫ്‌റും ആരോപിച്ചവര്‍ ഇന്ന്‌ ജിന്നിന്റെയും പിശാചിന്റെയും പേരില്‍ പരസ്‌പരം ശിര്‍ക്കും കുഫ്‌റും ആരോപിച്ചു കൊണ്ടിരിക്കുന്ന കാഴ്‌ചയും മറ്റൊരു ഭാഗത്ത്‌ വ്യാജ മുടിയുടെ പേരില്‍ പ്രവാചകനെ തന്നെ നിന്ദിക്കുന്ന കാഴ്‌ചകളുമാണ്‌ നാം കാണുന്നതെന്നും എന്നാല്‍ സമസ്‌തയുടെ ആദര്‍ശങ്ങളില്‍ വ്യതിചനങ്ങളുണ്ടായിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌ സൈതലവി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌.എം അബ്‌ദുല്‍ വാഹിദ്‌ സ്വാഗതവും ശറഫുദ്ധീന്‍ മാരായമംഗലം നന്ദിയും പറഞ്ഞു.

Monday 18 February 2013


ജൂലൈ മുതല്‍ പര്‍ദ കടകളിലെ ജോലി സ്ത്രീകള്‍ക്ക് മാത്രം

ജിദ്ദ: സ്ത്രീകളുടെ പര്‍ദ, വിവാഹവസ്ത്രങ്ങള്‍, മാക്സി എന്നിവ വില്‍ക്കുന്ന കടകളിലെ ജോലി സ്ത്രീകള്‍ക്ക് മാത്രമാക്കാന്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രാലയ വികസന അസി. അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് തുഖൈഫി പറഞ്ഞു. അടുത്ത ശഅ്ബാന്‍ മുതല്‍ തീരുമാനം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ഒരു സ്വകാര്യപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങളില്‍ നമസ്കാരത്തിനും വിശ്രമത്തിനും തൊഴിലുടമ സൗകര്യമൊരുക്കണം. ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണമെന്ന് കരാര്‍ വ്യവസഥകളിലുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വേതന സുരക്ഷാവ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ അത്തരം പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നും തുഖൈഫി വ്യക്തമാക്കി.
 സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍പന നടത്തുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നേരത്തെ സ്ത്രീവത്കരണം നടപ്പാക്കിയിരുന്നു. രാജ്യത്തെ മരുന്ന് വില്‍പനശാലകളിലും സ്ത്രീകള്‍ക്ക് തൊഴില്‍നല്‍കുന്നതിനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം. പുരുഷനും സ്ത്രീയും ഒരു കടയില്‍ ഒരുമിച്ച് ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടേതല്ലാത്ത ഇതരവസ്തുക്കളുടെ വില്‍പനശാലകളില്‍ പുരുഷന്മാര്‍ക്ക് ജോലി ചെയ്യാം. എന്നാല്‍ ഇവിടെയും സ്ത്രീകളുടെ മാത്രം ഉപയോഗവസ്ത്രുക്കള്‍ക്ക് പ്രത്യേക ഭാഗം മാറ്റിവെക്കണം. അവിടെ സ്ത്രീയെ മാത്രമേ ജോലിക്ക് നിയമിക്കാവൂ. കടകളില്‍ ഒരു ഷിഫ്റ്റില്‍ ചുരുങ്ങിയത് മുന്ന് സ്ത്രീകള്‍ ജോലിക്കുണ്ടായിരിക്കണം. ഷോപിങ്മാളുകളിലെ സ്ത്രീകള്‍ക്ക് മാത്രമായുള്ള കടകളില്‍ കുടുംബസമേതം മാത്രമേ പുരുഷന്‍മാര്‍ക്ക് പ്രവേശനം നല്‍കൂ. കുട്ടികളുടെ വസ്ത്രക്കടകളില്‍ സ്ത്രീകളെ ജോലിക്ക് വെക്കുകയാണെങ്കില്‍ മുഴുവന്‍ ജോലിക്കാരും സ്ത്രീകളായിരിക്കണം. അവിടെ പുരുഷന്മാര്‍ക്ക് കുടുംബസമേതം മാത്രമേ പ്രവേശം നല്‍കൂ. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ഗവണ്‍മെന്‍റ്, സ്വകാര്യമേഖലകളിലെ എല്ലാവരും സഹകരിക്കണം. തൊഴില്‍ രംഗത്ത് ആളുകളില്‍ നിന്ന് പീഡനമോ മറ്റോ ഉണ്ടായാല്‍ അടുത്തുള്ള ‘ഹൈഅ’ ഓഫിസില്‍ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.പര്‍ദയും സ്ത്രീകളുടെ വസ്ത്രങ്ങളും വില്‍ക്കുന്ന കടകളില്‍ കൂടി സ്ത്രീകളെ ജോലിക്ക് വെക്കണമെന്ന നിയമം നിര്‍ബന്ധമാക്കുന്നതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. മലയാളികളടക്കമുള്ള ഒട്ടനവധി പ്രവാസികള്‍ ഇത്തരം കടകളില്‍ ജോലി ചെയ്തുവരുന്നുണ്ട്.

നാസറിന്‍െറ കൊല: സൗദി നിയമം നടപ്പിലാക്കട്ടെ എന്ന് മാതാപിതാക്കള്‍

ദമ്മാം: നാസറിന്‍െറ കൊലപാതകിക്ക് സൗദിയിലെ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പാക് യുവാവ് ബുര്‍ഹാന്‍ ഷായുടെ ബന്ധുക്കള്‍ ദിയാധനം നല്‍കി മോചനം ലഭിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം തേടിയപ്പോഴാണ് ഈ പ്രതികരണം. ആലുവ ചാലക്കല്‍ ചൂലായിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ്-മറിയുമ്മ ദമ്പതികളുടെ മകന്‍ നാസര്‍ കഴിഞ്ഞ ചെറിയ പെരുന്നാള്‍ പിറ്റേന്നാണ് താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. ഭാര്യ മുംതാസിനേയും മക്കളായ നഹ്ല (13), നാജിയ (എട്ട്) എന്നിവരേയും എക്സിറ്റില്‍ നാട്ടിലയച്ച് തിരിച്ചെത്തിയ നാസര്‍ രാത്രി ഒമ്പതിനടുത്താണ് ഇരുമ്പു കട്ട കൊണ്ട് തലക്കടിയേറ്റ് മരണപ്പെട്ടത്. കൊല ചെയ്ത ശേഷം ശ്രീലങ്ക വഴി നാട്ടിലേക്ക് രക്ഷപ്പെട്ട ബുര്‍ഹാന്‍ ഷായെ പിന്നീട് പൊലീസ് തിരികെയെത്തിക്കുകയായിരുന്നു. നാസര്‍ കൊലപാതകത്തില്‍ ഭാര്യ മുംതാസിന് പങ്കുണ്ടെന്ന് ആരോപിച്ച് നാസറിന്‍െറ മാതാപിതാക്കളും സഹോദരങ്ങളും രംഗത്തു വന്നിരുന്നു. എന്നാല്‍ തന്‍െറ ഭര്‍ത്താവിന്‍െറ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് കാണിച്ച് ഭാര്യയും കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ മൂന്നു മാസത്തിനു ശേഷം മാത്രമാണ് നാസറിന്‍െറ മയ്യിത്ത് പോലും ഇവിടെ  ഖബറടക്കാനായത്.
‘‘ഞങ്ങള്‍ക്ക് മകന്‍ നഷ്ടപ്പെട്ടു. എന്തൊക്കെ ലഭിച്ചാലും അതിന്‍െറ വിടവ് നികത്തപ്പെടില്ല. അതിന്‍െറ പേരില്‍ ഒരു സ്വത്തും ഞങ്ങള്‍ക്ക് ആവശ്യമില്ല. അവന്‍െറ കൊലപാതകത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് പുറത്തുവരണമെന്നു മാത്രമാണ് ആഗ്രഹം’’- മാതാപിതാക്കള്‍ പറഞ്ഞു.
ദിയാധനം നല്‍കി ബുര്‍ഹാന്‍ ഷായെ മോചിപ്പിക്കുന്നതിന് അനുമതി തേടാന്‍ ബന്ധുക്കള്‍ ശ്രമം നടത്തുന്നുണ്ട്. ഇതുമായി ബന്ധപെട്ട് നാസറിന്‍െറ സ്പോണ്‍സറെ സമീപിച്ചപ്പോള്‍ നാസറിന്‍െറ ബന്ധുക്കളെയോ മയ്യിത്ത് ഖബറടക്കാന്‍ രംഗത്തുണ്ടായിരുന്ന സാമൂഹികപ്രവര്‍ത്തകരെയോ ബന്ധപ്പെടാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ബന്ധുക്കളൂടെ ഹിതമറിയാന്‍ സാമൂഹിക പ്രവര്‍ത്തകനായ കമാല്‍ കളമശ്ശേരിയെ പോലീസ് ബന്ധപ്പെട്ടിരുന്നു. ഇതു പ്രകാരം മാതാപിതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നിയമപ്രകാരം കൊലപാതകിക്ക് തക്ക ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഔദ്യാഗിക തീരുമാനമറിയിക്കാന്‍ ബന്ധുക്കള്‍ തന്‍െറ പേരില്‍ അംഗീകാരപത്രം അയക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കമാല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
നാസറിന്‍െറ തൊഴില്‍സംബന്ധമായ ആനുകൂല്യങ്ങളുള്‍പ്പെടെ സ്പോണ്‍സര്‍ നല്‍കിയ 15000 റിയാല്‍ എംബസിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചതായും കമാല്‍ പറഞ്ഞു. ഇത് കലക്ടര്‍ മുഖേന കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും. നാട്ടില്‍ നാസറിന്‍െറ ഭാര്യയും ബന്ധുക്കളുമായുള്ള തര്‍ക്കം തുടരുകയാണ്. ഭാര്യയുടെ അറിവോടെയാണ് ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാക് യുവാവ് നാസറിനെ കൊന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ താനുമായുള്ള സാമ്പത്തിക ഇടപാടിന്‍െറ പേരില്‍ നടന്ന തര്‍ക്കത്തിനൊടുവിലാണ് നാസറിനെ കൊന്നതെന്നാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.

വിശ്വാസികള്‍ ഒഴുകിയെത്തി; ബഹ്‌റൈന്‍ സമസ്‌ത സ്വീകരണ സമ്മേളനം ചരിത്രമായി

undefined
സമസ്‌ത പ്രസിഡന്റിന്‌ ബഹ്‌റൈന്‍ സമസ്‌ത മനാമയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ നസ്വീഹത്ത്‌ നല്‍കുന്നു. എസ്‌.വൈ.എസ്‌ സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ സമീപം 
മനാമ: സമസ്‌ത പ്രസിഡന്റിന്‌ ബഹ്‌റൈന്‍ സമസ്‌ത നല്‍കിയ സ്വീകരണ സമ്മേളനം ജന ബാഹുല്യം കൊണ്ട്‌ ശ്രദ്ധേയമായി. ഇതോടെ ബഹ്‌റൈനിലെ പ്രതികൂല സാഹചര്യത്തിലും പ്രവാസ ലോകത്തെ വിശ്വാസികളെ സാക്ഷിയാക്കി നല്‍കിയ ജി.സി.സിയിലെ പ്രഥമ സ്വീകരണം എന്ന നിലയിലും ജന ബാഹുല്യം കൊണ്ടും ബഹ്‌റൈന്‍ സമസ്‌ത സ്വീകരണ സമ്മേളനം ചരിത്രമായി. 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബഹ്‌റൈനിലെ പ്രത്യേക സാഹചര്യവും പ്രതികൂലാവസ്ഥയും തൃണവത്‌കരിച്ച്‌ വിവിധ ഏരിയകളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസികളാണ്‌ ഈ ചരിത്രം കുറിച്ചത്‌. . 
തങ്ങള്‍ക്ക്‌ മതപഠനത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ ജീവിതാന്ത്യം വരെ അനിവാര്യമായ കാര്യങ്ങളെല്ലാം പകര്‍ന്നു നല്‍കുന്ന പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനെ ഒരു നോക്കു കാണാനും അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ പങ്ക്‌ ചെരാനുമാണ്‌ ബഹ്‌റൈനിന്റെ വിവിധ ഏരിയകളില്‍ നിന്നായി വിശ്വാസികള്‌ പാക്കിസ്ഥാന്‍ ക്ലബ്ബിലേക്കൊഴുകിയെത്തിയത്‌.
പാക്കിസ്ഥാന്‍ ക്ലബ്ബിനകത്ത്‌ ഉള്‍ക്കൊള്ളാനാവാത്തതിനാല്‍ ക്ലബ്ബിനു പുറത്തെ ഓപണ്‍ ഗ്രൌണ്ടിലാണ്‌ സ്വീകരണ സമ്മേളന വേദിയൊരുക്കിയത്‌.
ചടങ്ങ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. അധികാരത്തോടും ധനത്തോടുമുള്ള ആര്‍ത്തി പണ്‌ഢിത•ാര്‍ക്കുണ്ടാവാന്‍ പാടില്ലെന്നും അതവരെ നശിപ്പിക്കുമെന്നും അത്തരം പണ്‌ഢിതരെ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും അതിനാല്‍ സമസ്‌ത നേതാക്കളെ പിന്തുടര്‍ന്ന്‌ ഇഹപര ജീവിത വിജയികളാവാന്‍ തയ്യാറാവണമെന്നും അദ്ധേഹം പറഞ്ഞു.
തുടര്‍ന്ന്‌ സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ നസ്വീഹത്ത്‌ പ്രഭാഷണം നടത്തി. വിശുദ്ധ ദീനിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്‌തയുടെ ആദര്‍ശത്തില്‍ അടിയുറച്ചു നില്‍ക്കുകയും പാരത്രിക വിജയത്തിന്‌ വേണ്‌ടി ജീവിതത്തിലുടനീളം അവിശ്രമം സൂക്ഷ്‌മത പുലര്‍ത്തുകയും ചെയ്യണമെന്നു ശൈഖുനാ ഉല്‍ബോധിപ്പിച്ചു. ഭൌതിക താല്പര്യങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴി തെറ്റിക്കുമെന്നും അത്തരം പ്രലോഭനങ്ങളില്‍ പെട്ട്‌ ജീവിത വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്നും സമസ്‌തയുടെ ആദ്യ കാല നേതാക്കള്‍ ചെയ്‌ത ത്യാഗ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ അനുസ്‌മരിച്ചു കൊണ്‌ട്‌ ശൈഖുനാ ആഹ്വാനം ചെയ്‌തു. 
undefined
undefinedമാനവ രക്ഷക്കും സാമൂഹിക സുസ്ഥിതിക്കും ധാര്‍മ്മിക ബോധം അനിവാര്യമാണെന്നും ചെറുപ്പം മുതലെ മക്കള്‍ക്ക്‌ ധാര്‍മ്മിക ബോധം നല്‍കി വളര്‍ത്താന്‍ രക്ഷിതാക്കള്‍ ബന്ധശ്രദ്ധരായിരിക്കണമെന്നും അതിനായി ഗുരുത്വവും പൊരുത്തവുമുള്ളവരായ മുഅല്ലിമുകളെയും സമസ്‌തയെയും പ്രയോജനപ്പെടുത്തണമെന്നും അതല്ലെങ്കില്‍ നമുക്ക്‌ ഇരു ലോകത്തും തീരാനഷ്‌ടമുണ്ടാവുമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
എസ്‌.വൈ.എസ്‌ സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ന•യുടെയും നീതിയുടെയും പക്ഷത്ത്‌ സ്വന്തമായി നില്‍ക്കാനല്ല, മറ്റുള്ളവരെയും കൂട്ടി ഒരുമിച്ചും സംഘടിച്ചും നില്‍ക്കാന്‍ വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനമുണ്ടെന്നും അഭിനവ സാഹചര്യത്തില്‍ സത്യത്തിന്റെയും ന•യുടെയും വിഭാഗം വളരെ വ്യക്തമാണെന്നും അതിനാല്‍ സമസ്‌തക്കുപിന്നില്‍ വിശ്വാസികള്‍ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സമസ്‌ത പ്രസിഡന്റിനുള്ള ബഹ്‌റൈന്‍ സമസ്‌തയുടെ ആദരം ഷാള്‍ അണിയിchu ആക്‌ടിങ്‌ പ്രസിഡന്റ്‌ സൈതലവി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ ആഫ്‌താബ്‌ സമസ്‌ത സപ്ലിമെന്റ്‌ ഹാശിം ജീപ്പാസിന്‌ കൈമാറി ശൈഖുനാ കോയക്കുട്ടി ഉസ്‌താദ്‌ പ്രകാശനം ചെയ്‌തു. സമസ്‌ത പൊതു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ബഹ്‌റൈന്‍ റൈഞ്ചിന്റെ ഉപഹാരവും അദ്ധേഹം വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കി. 
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മനുഷ്യജാലിക സിഡി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ അഞ്ചാലന്‍ കുഞ്ഞുമുഹമ്മദ്‌ ഹാജിക്ക്‌ നല്‍കി കോപ്പി നല്‍കി പ്രകാശനം ചെയ്‌തു. ബഹ്‌റൈന്‍ കെ.എം.സി.സി പ്രസി. കുട്ടൂസ മുണ്ടേരി ആശംസകളര്‍പ്പിച്ചു. എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, അബ്‌ദുസ്സലാം ഫൈസി സംസാരിച്ചു. ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും ബഹ്‌റൈനിലെ വിവിധ സംഘടനാ നേതാക്കളും സംബന്ധിച്ചു. അജ്‌മല്‍ റോഷന്‍ ആന്റ്‌ പാര്‍ട്ടി സ്വാഗത ഗാനാലാപനം നടത്തി. ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിങ്‌ പ്രസിഡന്റ്‌ സൈതലവി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
പ്രോഗ്രാമ്മിന്റെ റെക്കോര്‍ഡ്‌ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഫൈസ് ബുക്കിലെ BahrainSKSSF ഗ്രൂപ്പ്‌  സന്ദര്‍ശിക്കുക 

Sunday 17 February 2013





ദമ്മാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ മൂന്നു മുതല്‍ മംഗലാപുരത്തേക്ക്

കൊച്ചിയിലേക്കുള്ള രണ്ട് സര്‍വീസുകള്‍ കുറയും
ദമ്മാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ മൂന്നു മുതല്‍ മംഗലാപുരത്തേക്ക്
ദമ്മാം: എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ മൂന്നു മുതല്‍ ദമ്മാമില്‍ നിന്ന് മംലാപുരത്തേക്കും സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ റിച്ചാര്‍ഡ് ടി. ഷെറിന്‍ അറിയിച്ചു. നിലവില്‍ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് സര്‍വീസുള്ളത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അവധിക്കാലത്തെ വന്‍തിരക്കുകള്‍ മുന്നില്‍ കണ്ടാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ പുതിയ പ്രഖ്യാപനം. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമായിരിക്കും ഉണ്ടാവുക. രാത്രി 8.30 ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് പ്രാദേശികസമയം രാവിലെ 3 .20 ന് മംഗലാപുരത്ത് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതേ വിമാനം തന്നെ ഒരു മണിക്കൂറിനു ശേഷം മംലാപുരത്തു നിന്ന് കോഴിക്കോട്ടേക്കും പറക്കും. നിലവില്‍ കൊച്ചിയിലേക്ക് പറക്കുന്ന രണ്ട് ഷെഡ്യൂളുകളാണ് മംഗലാപുരത്തേക്ക് മാറ്റുന്നത്. കൊച്ചിയിലേക്ക് പ്രതിവാരം നാലു സര്‍വീസുകള്‍ വീതം നടത്തിയിരുന്നത് ഇതോടെ രണ്ടായി കുറയും. നേരത്തെ കൊച്ചി സെക്ടറുകളില്‍ യാത്രക്കാര്‍ കുറവായതിനാലാണ് മംഗലാപുരത്തേക്ക് സര്‍വീസുകള്‍ മാറ്റുന്നതിനെക്കുറിച്ച് എയര്‍ ഇന്ത്യ ആലോചിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ബഹ്റൈന്‍ എയര്‍ നിര്‍ത്തലാക്കിയതോടെ കൊച്ചി യാത്രക്കാരും പ്രതിസന്ധിയിലാകുമെന്നാണ് കരുതുന്നത്. ബഹ്റൈന്‍ എയറിന്‍െറ പെട്ടെന്നുള്ള പ്രഖ്യാപനം,കൊച്ചി സര്‍വീസ് കുറക്കാനുള്ള തീരുമാനത്തോടെ എയര്‍ ഇന്ത്യ എക്സ്പ്രസിനേയും വെട്ടിലാക്കിയിട്ടുണ്ട്. നേരത്തെ ജെറ്റ് എയര്‍വേയ്സും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക്  സര്‍വീസ് നടത്തിയിരുന്നെങ്കിലും ബഹ്റൈന്‍ എയറിന്‍െറ ടിക്കറ്റ് നിരക്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍മാറുകയായിരുന്നു.
മധ്യവേനലവധിക്കാലം മുന്നില്‍കണ്ടുകൊണ്ടുള്ള പുതിയ സര്‍വീസിന് ഏറ്റവും നല്ല ടിക്കറ്റ് നിരക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. വണ്‍വേ ടിക്കറ്റ് ടാക്സ് ഉള്‍പ്പെടെ 674 റിയാലും റൗണ്ട് ട്രിപ്പിന് 1298 റിയാലും മാത്രമാണ് പ്രഖ്യാപിച്ച നിരക്കുകള്‍. ഇതിന് ആവേശപൂര്‍വമായ പ്രതികരണമാണ് ലഭിച്ചതെന്നും എയര്‍ ഇന്ത്യഎക്സ്പ്രസ് അധികൃതര്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഓഫിസ് വഴിയും ട്രാവല്‍ ഏജന്‍റുകള്‍ വഴിയും ഇതിനകം തന്നെ ബുക്കിങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന മാതൃകാപരമായ സര്‍വീസ് എയര്‍ ഇന്ത്യ എക്സ്പ്രസിനെ ആശ്രയിക്കാന്‍ പ്രവാസികളില്‍ കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. നിശ്ചയിച്ച സമയത്തിനേക്കാള്‍ മിനിറ്റുകള്‍ക്ക് മുമ്പ് പറന്നുപൊങ്ങിയും എയര്‍ ഇന്ത്യ എക്സ്പ്രസ് അല്‍ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ മറ്റ് സെക്ടറിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് പുതിയ സര്‍വീസിലേക്ക് പിഴസംഖ്യ കൂടാതെ തന്നെ ടിക്കറ്റുകള്‍ മാറാവുന്ന സംവിധാനവും എയര്‍ ഇന്ത്യ എകസ്പ്രസ് ഓഫിസില്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ സമരത്തെ തുടര്‍ന്ന് സ്വകാര്യകമ്പനികള്‍ ചൂഷണം ചെയ്ത പ്രവാസികള്‍ എയര്‍ ഇന്ത്യാ സര്‍വീസുകളെ വീണ്ടും കൂടുതല്‍ ആശ്രയിക്കുന്നതായാണ് പുതുതായി കണ്ടു വരുന്നത്.  

Saturday 16 February 2013


സമസ്ത പ്രാര്‍ത്ഥനാദിനം ഫെബ്രുവരി 17ന് ഞായറാഴ്ച;മദ്‌റസകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ നേതാക്കളുടെ ആഹ്വാനം

കോഴിക്കോട്: മണ്‍മറഞ്ഞുപോയ മതപണ്ഡിതന്മാര്‍, നേതാക്കള്‍, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരലോകഗുണത്തിനും പൊതുസമൂഹത്തിന്റെ നന്മക്കും വേണ്ടി എല്ലാവര്‍ഷവും റബീഉല്‍ആഖിര്‍ ആദ്യത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രാര്‍ത്ഥനാദിനം ഈ വര്‍ഷം ഫെബ്രുവരി 17ന് ഞായറാഴ്ചയായിരിക്കുമെന്ന് സമസ്താലയത്തില്‍ നിന്നും അറിയിച്ചു. 
അന്നേദിവസം എല്ലാ മദ്‌റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ബന്ധപ്പെട്ടവരോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

സമസ്ത പ്രാര്‍ത്ഥനാദിനം ഫെബ്രുവരി 17ന് ഞായറാഴ്ച;മദ്‌റസകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ നേതാക്കളുടെ ആഹ്വാനം

കോഴിക്കോട്: മണ്‍മറഞ്ഞുപോയ മതപണ്ഡിതന്മാര്‍, നേതാക്കള്‍, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരലോകഗുണത്തിനും പൊതുസമൂഹത്തിന്റെ നന്മക്കും വേണ്ടി എല്ലാവര്‍ഷവും റബീഉല്‍ആഖിര്‍ ആദ്യത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രാര്‍ത്ഥനാദിനം ഈ വര്‍ഷം ഫെബ്രുവരി 17ന് ഞായറാഴ്ചയായിരിക്കുമെന്ന് സമസ്താലയത്തില്‍ നിന്നും അറിയിച്ചു. 
അന്നേദിവസം എല്ലാ മദ്‌റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ബന്ധപ്പെട്ടവരോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

സമസ്ത പ്രാര്‍ത്ഥനാദിനം ഫെബ്രുവരി 17ന് ഞായറാഴ്ച;മദ്‌റസകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ നേതാക്കളുടെ ആഹ്വാനം

കോഴിക്കോട്: മണ്‍മറഞ്ഞുപോയ മതപണ്ഡിതന്മാര്‍, നേതാക്കള്‍, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരലോകഗുണത്തിനും പൊതുസമൂഹത്തിന്റെ നന്മക്കും വേണ്ടി എല്ലാവര്‍ഷവും റബീഉല്‍ആഖിര്‍ ആദ്യത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രാര്‍ത്ഥനാദിനം ഈ വര്‍ഷം ഫെബ്രുവരി 17ന് ഞായറാഴ്ചയായിരിക്കുമെന്ന് സമസ്താലയത്തില്‍ നിന്നും അറിയിച്ചു. 
അന്നേദിവസം എല്ലാ മദ്‌റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ബന്ധപ്പെട്ടവരോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

സമസ്ത പ്രാര്‍ത്ഥനാദിനം ഫെബ്രുവരി 17ന് ഞായറാഴ്ച;മദ്‌റസകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ നേതാക്കളുടെ ആഹ്വാനം

കോഴിക്കോട്: മണ്‍മറഞ്ഞുപോയ മതപണ്ഡിതന്മാര്‍, നേതാക്കള്‍, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരലോകഗുണത്തിനും പൊതുസമൂഹത്തിന്റെ നന്മക്കും വേണ്ടി എല്ലാവര്‍ഷവും റബീഉല്‍ആഖിര്‍ ആദ്യത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രാര്‍ത്ഥനാദിനം ഈ വര്‍ഷം ഫെബ്രുവരി 17ന് ഞായറാഴ്ചയായിരിക്കുമെന്ന് സമസ്താലയത്തില്‍ നിന്നും അറിയിച്ചു. 
അന്നേദിവസം എല്ലാ മദ്‌റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ബന്ധപ്പെട്ടവരോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

Thursday 14 February 2013


ബഹ്‌റൈന്‍ എയര്‍ സര്‍വീ­സു­ക­ളു­ടെ റ­ദ്ദാക്കല്‍: സൗ­ദി യാ­ത്ര­ക്കാരും പ്ര­തി­സ­ന്ധി­യില്‍

റിയാദ്: ബഹ്‌റൈന്‍ എയര്‍ സര്‍വീസുകള്‍ അപ്രതീക്ഷിതമാ­യി റ­ദ്ദാക്കിയത് സൗ­ദി­യിലെ യാത്രക്കാരെയും ദു­രി­ത­ത്തി­ലാക്കി. ബഹ്‌റൈന്‍ വ­ഴി വ്യാഴം, വെ­ള്ളി എന്നീ അവ­ധി ദി­വ­സ­ങ്ങ­ളില്‍ കേരളമുള്‍പ്പെ­ടെ­യുള്ള സ്ഥലങ്ങളിലേക്ക് യാത്ര നിശ്ചയിച്ചവരാണ് ദുരിതത്തിലായത്. വിമാനം റദ്ദാക്കുന്ന വിവ­രം എയര്‍­ലൈന്‍­സ് അ­ധി­കൃതര്‍ മുന്‍കൂട്ടി അറിയിക്കാതിരുന്നതി­നാല്‍ പ­ലര്‍ക്കും യാത്ര മാറ്റേണ്ട അവസ്ഥയാ­ണ്.


ഗള്‍ഫ് സഹകരണ കൗണ്‍­സിലും (ജി.സി.സി) അംഗരാ­ജ്യ­ങ്ങളും തമ്മില്‍ വ്യോമയാന മേഖലയിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ബഹ്‌റൈന്‍ ആസ്ഥാനമായുള്ള സ്വകാര്യ വിമാന കമ്പനി ബഹ്‌റൈന്‍ വഴി സൗദി അറേബ്യയുള്‍പെ­ടെ­യുള്ള വിവിധ ഗള്‍­ഫ് രാജ്യങ്ങളില്‍നിന്ന് യാത്രക്കാരെ കൊണ്ടുപോയത്.

ബഹ്‌റൈനില്‍നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പ്രതിവാരം അഞ്ചും മുംബൈയിലേക്ക് നാലും വീതം കണക്ഷന്‍ സൗകര്യം ഒരുക്കിയിരുന്ന ബഹ്‌റൈന്‍ എയര്‍ റിയാദില്‍നിന്ന് എല്ലാ ദിവസവും ബഹ്‌റൈനിലേക്ക് യാത്രക്കാരെ എത്തിച്ചിരുന്നു. ജിദ്ദയില്‍നിന്ന് പ്രതിവാരം രണ്ട് സര്‍വീസും ദമാമില്‍നിന്ന് ബസ് സര്‍വീസും വഴി യാത്രക്കാരെ എത്തിച്ചിരു­ന്നു.

സര്‍വീസ് അപ്രതീക്ഷിതമായി റദ്ദാക്കിയ­ത് സൗദി റൂട്ടിലുള്ള ആയിരക്കണക്കിന് പ്രവാസികളെ പ്രതികൂലമായി ബാധി­ച്ചി­ട്ടുണ്ട. മടക്കയാത്രാ ടിക്കറ്റുമാ­യി നാ­ട്ടി­ലെ­ത്തി­യ­വരും വി­മാ­നം റ­ദ്ദാ­ക്കി­യ­തോടെ പ്രതിസന്ധിയിലാ­യി­­രി­ക്കു­ക­യാണ്.


ചൊവ്വാഴ്ച ചേര്‍ന്ന ഷെയര്‍ ഹോള്‍ഡര്‍മാരുടെ ജനറല്‍ബോഡിയിലാണ് സര്‍വീസ് പൊടുന്നനെ നിര്‍ത്തിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അഡ്മിനിസ്‌ട്രേഷന്‍ ഓഫിസ് ഉള്‍പെടെ മുഴുവന്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനം നിലച്ചതോടെ ടിക്കറ്റ് റീഫണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി നേരിട്ട് ടിക്കറ്റ് എടുത്തവരും, ഉപഭോക്താക്കള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജന്റുമാരും ഒരുപോലെ നട്ടം തിരിയുകയാണ്. വ്യ­വസായ നഗരിയായ ജുബൈലിലെ നല്ലൊരു ശതമാനവും ബജറ്റ് എയര്‍ലൈന്‍ വിമാനങ്ങളെയാണ് ആശ്രയിക്കു­ന്നത്.

വേനല്‍ അവധി സീസണ്‍ മുന്നില്‍ കണ്ടു നിരവധി പേര്‍ കുടുംബങ്ങളെ നാട്ടിലയക്കാന്‍ താരതമ്യേന നിരക്ക് കുറഞ്ഞ ടിക്കറ്റുകള്‍ക്ക് ശ്രമം തുടങ്ങിയ സന്ദര്‍ഭത്തിലാണ് ബഹറൈന്‍ എയറിന്റെ അടച്ചുപൂട്ടല്‍. യാത്രക്കാര്‍ കൂടുതലുള്ള കോഴിക്കോട് സെക്ടറിലേക്കുള്ള ഒരു വിമാനം കൂടി ഇല്ലാതാകുമ്പോള്‍ വരുന്ന വേനലവധിക്കാലം ടിക്കറ്റ് വി­ല ഉ­യ­രുന്ന­തു കാര­ണം പ്ര­വാ­സി­ക­ളു­ടെ ആ­പ്പീ­സു പൂ­ട്ടു­ന്ന ഘ­ട്ടം വ­രെ എ­ത്തും.

എ­ന്നാല്‍ കേരളക്കാര്‍ക്ക് ദമ്മാമില്‍ നിന്നും മംഗലാപുരത്തേക്ക് ഏപ്രില്‍ മൂന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭി­ക്കു­ന്ന­തി­നാല്‍ ആശ്വാ­സി­ക്കാ­നു­ള്ള വ­ഴി­യുണ്ട്. എന്നാല്‍ ഇപ്പോഴും ജുബൈലിലെ പല ട്രാവല്‍ ഏജന്‍സികളും എയര്‍ ഇന്ത്യ എക്പ്രസിന്റെ ടിക്ക­റ്റ് യാ­ത്ര­ക്കാര്‍ക്ക് നല്‍­കാന്‍ ത­യ്യാറാകുന്നില്ല.

കമേഴ്‌സ്യല്‍ ക­മ്പ­നി­യു­ട­മകള്‍ നിയമ പ്രകാ­രം വ­രുന്ന എല്ലാ പരാതികളിലും വൈകാതെ തീര്‍പ്പുണ്ടാകുമെന്ന് വെബ്‌സൈറ്റില്‍ അ­റി­യി­ച്ചി­ട്ടുണ്ട്.

Monday 11 February 2013

ഇദാന്‌  മാത്രക !!!!!



രണ്ട് കോടിയുടെ രേന്ജ് റോവര്‍  സൂപ്പര്‍ കാര്‍ ഇനി നമ്മുടെ റോഡിലും




കാസര്‍കോട്: ലോകമാര്‍ക്കറ്റിലെ കാറുകളുടെ രാജാവായ റേഞ്ച് റോവര്‍ വോഗ ഇനി കേരളത്തിന്റെ രാജവീഥിയിലൂടെ ചീറിപായും.  വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റാണ് സ്വപ്‌ന കാര്‍ സ്വന്തമാക്കിയത്. രണ്ടുകോടിയിലേറെ വിലയുള്ള വോഗ ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ മാത്രം കാറാണ്; ദക്ഷിണേന്ത്യയിലെ ആദ്യത്തേതും. ഓബ്രോയാണ് ഈ കാര്‍ ആദ്യമായി സ്വന്തമാക്കിയത്. സല്‍മാന്‍ ഖാനും അക്ഷയ് കുമാറും ബുക്ക് ചെയ്ത് കാത്തിരിക്കുന്നുണ്ട്. ലോഞ്ച് ചെയ്ത് ഒരു മാസം മാത്രമായ കാറിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണ്. വെറും മുപ്പതെണ്ണം മാത്രമാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തുന്നത്. കേരളത്തിലെ ഒരു പ്രമുഖ സിനിമാ നടനും പ്രവാസി വ്യവസായിയും കാറിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നുണ്ട് എന്നാണ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. അമേരിക്കന്‍ നിര്‍മ്മിത കാറിന് 1.70 കോടി രൂപയാണ് കമ്പനി വില. റോഡിലിറങ്ങുമ്പോള്‍ ഇത് 2.38 ആയി മാറും. മുംബൈ ടാറ്റ ഏജന്‍സി വഴി കാസര്‍കോട്ടെ എന്‍.ബി.എന്‍ ബ്രാന്റ് ഡീലേര്‍സ് ആണ് കാര്‍ കേരളത്തിലെത്തിച്ചത്. 
ലോകത്തിന്റെ ഭാവി കാര്‍ എന്നാണ് നിര്‍മ്മാതാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സേഫ്റ്റിയാണത്രെ വോഗയെ ആളുകളുടെ ഇഷ്ടവാഹനമാക്കി മാറ്റുന്നത്. എത്രവലിയ അപകടമുണ്ടായാലും വാഹനത്തിന് യാതൊരു കേടുപാടും സംഭവിക്കില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരായിരിക്കുമെന്നുമാണ് വാഗ്ദാനം. ഏതു വേഗതയിലും വാഹനം സ്‌കിഡ്ഡാവില്ലെന്നും അവര്‍ ഉറപ്പുനല്‍കുന്നു. ഏഴു കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. ആഡംബര കാറുകള്‍ പോലും അന്യമായ കാസര്‍കോടിന്റെ വീഥിയിലൂടെ റേഞ്ച് റോവര്‍ വോഗ പായുന്നത് വടക്കിന്റെ മണ്ണിന് പുതിയ അനുഭവമായിരിക്കും. ഏഴ് പേര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയുന്ന കാര്‍ പ്രത്യേക എടുപ്പോടെയാണ് നിലകൊള്ളുന്നത്. പാര്‍ക്ക് ചെയ്യുമ്പോഴും പാഞ്ഞുപോവുമ്പോഴും വോഗ അതിന്റെ രാജകീയത വിളിച്ചുപറയുന്നു. ഓട്ടോമാറ്റിക് സംവിധാനങ്ങളിലുള്ള കാര്‍ ഡ്രൈവ് ചെയ്യുന്നത് പ്രത്യേക അനുഭൂതിയാണെന്ന് അബ്ദുല്‍ ലത്തീഫ്  ഉപ്പളഗേറ്റ് പറഞ്ഞു. വ്യവസായത്തോടൊപ്പം കാരുണ്യപ്രവര്‍ത്തനവും ഇഷ്ടവിഷയമായ അബ്ദുല്‍ ലത്തീഫിന് കാറുകളും ഒരു ഹരമാണ്. എല്ലാ കാറുകളും പരീക്ഷിച്ചുനോക്കിയിട്ടുണ്ടെങ്കിലും ഇത് പ്രത്യേക ത്രില്ലാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഉച്ചയോടെ കാര്‍ എത്തിയപ്പോള്‍ നിരവധി പേരാണ് റോഡിലെ പുതിയ രാജാവിനെ കാണാന്‍ തടിച്ചുകൂടിയത്.

Thursday 7 February 2013


ഫാമിലി ക്ലാസ് ഇന്ന് (7) അല്‍‌കോബാറില്‍ (സൌദി)

അല്‍ഖോബാര്‍ : സമസ്ത കേരള ഇസ്ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 07-02-2013 (ഇന്ന്രാത്രി 9:30ന് അല്‍ഖോബാര്‍ താജ് ഓഡിറ്റോറിയത്തില്‍ പ്രഗല്‍ഭ പണ്ഡിതന്‍ നാസര്‍ ദാരിമി ക്ലാസെടുക്കുന്നുകൂടുതല്‍ വിവരങ്ങള്‍ക്ക് 0543325366

ദമ്മാമില്‍ ഫാമിലി ക്ലാസ് ഇന്ന് (7)

ദമ്മാം സമസ്ത കേരള ഇസ്‍ലാമിക് സെന്‍റര്‍ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍07-02-2013 (ഇന്ന്രാത്രി 9:30ന് ദമ്മാം സഫാ ഓഡിറ്റോറിയത്തില്‍ നടക്കുന്നു.അബൂജിര്‍ഫാസ് മൌലവി പ്രഭാഷണം നടത്തുംകൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0508453503

Tuesday 5 February 2013


ഹജ്ജ് 2013; അപേക്ഷാഫോം വിതരണം ഇന്നുമുതല്‍

അപേക്ഷകള്‍ക്ക് 2014 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണം.
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷാഫോം ചൊവ്വാഴ്ച മുതല്‍ വിതരണംചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് 20വരെ സ്വീകരിക്കും.
കരിപ്പൂര്‍ ഹജ്ജ്ഹൗസ്, കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മിറ്റി ബില്‍ഡിങ്ങിലുള്ള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ്, വഖഫ് ബോര്‍ഡ് കോഴിക്കോട് റീജിയണല്‍ ഓഫീസ്, എറണാകുളം കലൂരിലെ ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. ഫോം ലഭിക്കുന്നതിന് അപേക്ഷകര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം.
അപേക്ഷാഫോമും ബന്ധപ്പെട്ട വിവരങ്ങളും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റുകളില്‍നിന്നും ലഭിക്കും. www.hajcommittee.com, www.keralahajcommittee.org
അപേക്ഷകള്‍ക്ക് 2014 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണം. റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ (70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിക്കുന്നവര്‍) അപേക്ഷയോടൊപ്പംതന്നെ പാസ്‌പോര്‍ട്ട് നല്‍കണം. രജിസ്‌ട്രേഡ് തപാലിലോ സ്​പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ അപേക്ഷ നല്‍കണം. ഇവരുടെ അപേക്ഷ സംസ്ഥാന ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നേരിട്ടെടുക്കും. പൊതുവിഭാഗത്തിലുള്ളവരുടെ അപേക്ഷകള്‍ ഓഫീസില്‍ നേരിട്ടെടുക്കില്ല.
അപേക്ഷയോടൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ പവര്‍ജ്യോതി അക്കൗണ്ട് നമ്പര്‍ 32749477270 എന്ന അക്കൗണ്ടില്‍ ഒരാള്‍ക്ക് 300 രൂപ തോതില്‍ പേ ഇന്‍ സ്‌ലിപ്പ് ഉപയോഗിച്ച് അടച്ചതിന്റെ രസീതിയും പകര്‍പ്പും ഹാജരാക്കണം. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ എല്ലാവരുടെയും തുക ഒന്നിച്ചടയ്ക്കണം. 2013 നവംബര്‍ 20ന് രണ്ടുവയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പ്രൊസസിങ് ഫീസ് അടയേ്ക്കണ്ട.
നേരിട്ടോ മാര്‍ച്ച് 20ന് ശേഷമോ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. പത്രസമ്മേളനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ്, മുജീബ് എന്നിവര്‍ പങ്കെടുത്തു.